വാഷിംഗ്ടൺ ഡിസി: യുഎസിൽ റീഡിസ്ട്രിക്ടിംഗ് മാപ്പുകൾ നടപ്പിലാക്കി റിപ്പബ്ലിക്കനുകൾക്കു ഭൂരിപക്ഷം ഉറപ്പാക്കുന്ന ജനപ്രതിനിധി സഭകൾ കൂടുതൽ സൃഷ്ടിക്കുവാൻ നടക്കുന്ന ശ്രമം വിജയിക്കുവാൻ ഇടയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഇക്കാര്യത്തിൽ സ്പീക്കർ മൈക്ക് ജോൺസണിന്റെ അവകാശവാദങ്ങൾ പൊളിയുകയാണെന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു. സ്പീക്കർ നടത്തുന്നത് പൊള്ളയായ അവകാശവാദങ്ങളാണെന്നു ഇവർ പറയുന്നു.
റിപ്പബ്ലിക്കനുകൾക്ക് സ്വാധീനമുള്ള "റെഡ്' ഡിസ്ട്രിക്ടുകളുടെ അതിർത്തിമാറ്റി വരച്ചാൽ ഇവരുടെ സ്വാധീനം കൂടുമെന്നാണ് നിഗമനം. ടെക്സസ് സംസ്ഥാനത്താണ് ഇതാദ്യം പരീക്ഷിച്ചു നോക്കിയത്. ഫലം എന്താകുമെന്ന് അറിയാൻ അടുത്ത വർഷം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകൾ വരെ കാത്തിരിക്കണം.
സ്പീക്കർ ജോൺസൻ സാധരണയായി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി "തനിക്കറിയില്ല' എന്ന ഒഴിഞ്ഞു മാറൽ നയത്തിലാണ് നൽകുന്നത് എന്ന് വിമർശകർ ആരോപിക്കാറുണ്ട്. ഇക്കാര്യത്തിലും ട്രംപ് നിയോജകമണ്ഡലങ്ങളുടെ അതിർത്തികൾ പുനഃ സൃഷ്ടിക്കുകയാണോ എന്ന ചോദ്യത്തിനും തനിക്കു അറിയില്ല, ഇക്കാര്യത്തിൽ താൻ നേരിട്ടു് ഇടപെടാറില്ല എന്ന മറുപടിയാണ് എന്ന മറുപടിയാണ് ജോൺസണ് ഉള്ളത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇപ്പോൾ ഇന്ത്യാനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെനറ്റ് പ്രസിഡന്റ് പ്രൊ ടെംപോർ റോഡ്രിക് ബ്രേയ്, ഒരു തുറന്നു പറച്ചിലിൽ തന്റെ സ്റ്റേറ്റിലെ പൊളിറ്റിക്കൽ മാപ്പുകൾ വളരെ വേഗം റീ ഡ്രാ ചെയ്യാൻ ജോൺസൺ ഇടപെട്ടു, തന്റെ മേൽ സമ്മർദം ചെലുത്തിയതായി പറഞ്ഞു. ഇയാൾ ഡെമോക്രറ്റാണ്. റിപ്പബ്ലിക്കന്മാർക്കു വേണ്ടി സ്പീക്കർ ഇടപെട്ടതായാണ് ഇയാളുടെ ആരോപണം.
ട്രംപ് നടപ്പിലാക്കാൻ ആവശ്യപ്പെടുന്ന പദ്ധതിയിൽ ഇന്ത്യാന റിപ്പബ്ലിക്കനുകൾ സംസ്ഥാനത്തെ ഒൻപതു ജനപ്രതിനിധി മണ്ഡലങ്ങളും റീമാപ് ചെയ്തു അടുത്ത വർഷം രണ്ടു സീറ്റുകൾ കൂടി അധികം നേടണം. ഈ പദ്ധതിയുമായി മുന്നോട്ടു പോകാൻ തനിക്കു താത്പര്യമില്ലെന്ന് ബ്രേയ് പറയുന്നു.
ഇതിനർഥം ട്രംപിന് ഒരു എക്സ്ട്രാ സീറ്റും നൽകാതിരിക്കുക എന്നാണ്. റീഡിസ്ട്രിക്ടിങ് വളരെ മുൻപേ നടത്തിയ ടെക്സസിൽ പോലും റിപ്പബ്ലിക്കൻ പാർട്ടിക്ക് അധികം സീറ്റുകൾ ലഭിക്കുമോ എന്ന് സംശയമാണെന്നു ബ്രേയ് പറയുന്നു.
ഫെഡറൽ ജഡ്ജസിന്റെ ഒരു പാനൽ (ട്രംപ് നിയമിച്ച രണ്ടു പേർ ഉൾപ്പടെ) ടെക്സസിന്റെ സിഗ്നേചർ നിയമമായി അറിയപ്പെടുന്ന 'റിപ്പബ്ലിക്കൻ ഫ്രണ്ട്ലി മാപ്പുകൾ' നില നിൽക്കില്ലെന്നു വിധിച്ചു. ഇതിനു മണിക്കൂറുകൾക്കു ശേഷം തന്നെ ജോൺസൻ ഫോൺ ചെയ്തു എന്ന് ബ്രേയ് പറഞ്ഞു.
'തങ്ങൾ തമ്മിൽ നടത്തിയ സംഭാഷണം നന്നായിരുന്നു, സൃഷ്ടിപരവും ആയിരുന്നു' എന്ന് ബ്രേയ് 'പൊളിറ്റിക്ക'യോട് പറഞ്ഞു. എന്നാൽ പ്രതികരണം ആരാഞ്ഞു തന്നെ വിളിച്ച മാധ്യമങ്ങളോട് ജോൺസൻ സംസാരിക്കാൻ തയാറായായില്ല . ജോൺസൻ ബ്രെയുടെ അഭിപ്രായത്തോട് യോജിച്ചുവോ എന്ന ചോദ്യത്തിന് മാധ്യമ പ്രവർത്തർക്ക് മറുപടി ലഭിച്ചില്ല. പുതിയ മാപ് ഉണ്ടാക്കുന്നതിൽ ഇന്ത്യാനയ്ക്കുള്ള എതിർപ്പു ട്രംപ് ഓൺലൈനിൽ വിമർശിക്കാറുണ്ടെങ്കിലും ബ്രെയ് പ്രതികരിക്കാറില്ല.
ഒക്ടോബറിൽ ഇന്ത്യാന ഗവർണർ ഒരു പ്രത്യേക സെഷൻ വിളിച്ചു കൂട്ടിയിരുന്നു. ഉദ്ദേശം ട്രംപ് ആവശ്യപ്പെട്ടത് പോലെ സ്റ്റേറ്റ് മാപ്പുകൾ റീ ഡ്രാ ചെയ്യുന്ന വിഷയം ചർച്ച ചെയ്യുക ആയിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പല തവണ ഇന്ത്യാന സന്ദർശിച്ചതും ഇതിനു വേണ്ടി ആയിരുന്നു. 2024 ലെ തെരഞ്ഞെടുപ്പിൽ ട്രംപ് ഇന്ത്യാനയിൽ വിജയിച്ചത് 36 പോയിന്റുകൾക്കായിരുന്നു.
ബ്രേയ് നവംബർ 14നു ഈ പ്ലാനിന് വിജയിക്കുവാൻ ആവശ്യമായ വോട്ടുകൾ ലഭിച്ചില്ല എന്നറിയിച്ചു. എട്ട് റിപ്പബ്ലിക്കനുകൾ വോട്ടിംഗിൽ മറുകണ്ടം ചാടിയതാണ് കാരണം. ഒരു പ്രസ്താവനയിൽ ബ്രേയ് താനും തന്റെ കോക്കസും അടുത്ത തെരഞ്ഞെടുപ്പിന് ശേഷം റിപ്പബ്ലിക്കനുകൾ നിയന്ത്രിക്കുന്ന ഒരു സംസ്ഥാനമാണ് ആഗ്രഹിക്കുന്നത്, എന്നാൽ തെരഞ്ഞെടുപ്പിന് മുൻപ് ഒരു മാറ്റം അനുകൂലിക്കുന്നില്ല എന്ന് പറഞ്ഞു.
താൻ ട്രാമ്പുമായി സംസാരിച്ചുവെന്നും പിന്തുണ അറിയിച്ചുവെന്നും എന്നാൽ അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് ഒരു മാറ്റം ഉണ്ടാകുന്നതിനോട് യോജിക്കുവാൻ കഴിയില്ല എന്നും പറഞ്ഞു.